പൗരത്വ കാലത്ത്... അലീഗഢിലെ തടവുകാരനെ തേടിയിറങ്ങിയ യാത്ര Part-VI
തെരുവോരങ്ങളിലെയും ചേരിപ്രദേശങ്ങളിലെയുമുള്ള നിരക്ഷരതക്ക് മലയാളി വിദ്യാര്‍ത്ഥികള്‍ ഐക്യത്തോടു കൂടി ചെയ്യുന്ന 'Ignite'-ലൂടെയുള്ള സമന്വയ വിദ്യാഭ്യാസത്തിന്റെ മാര്‍ഗങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. തുടര്‍ന്നുള്ള അവരുടെ ആതിഥേയത്വവും ഉത്തരേന്ത്യന്‍-കേരളീയ ചലനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പുതിയൊരനുഭവമായിരുന്നു. പീന്നീട്, പ്രോഗ്രാം കമ്മിറ്റിയുടെ അസൗകര്യങ്ങളായിരുന്നു താമസം 'ശിബിലി' ഹോസ്റ്റലിലെ 43-ാം നമ്പർ റൂമിലേക്കെത്തിച്ചത്. തുടർന്നുണ്ടായ നിരവധി ചുറ്റിക്കറക്കങ്ങളും മറ്റും സ്മരിക്കാതെ വയ്യ. അവസരങ്ങൾ അവിചാരിതമാകുമ്പോൾ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും സ്വമേധയാ വർധിക്കുമെന്നതാണ് ചുങ്കിയിലേക്കുള്ള തിരിച്ചുവരവിൽ മനസ്സിലാക്കിയത്. 'ഗർവാപസി' എന്ന ഭരണീയരുടെ ആദ്യകാല അജണ്ടയിലെല്ലാം പരത്വം തിളച്ച് മറിയുന്ന ഒരനുഭൂതിയാണ് തിരിച്ചുവരവിൻ്റെ പ്രധാന നേട്ടം. അടിവേരുകളെ ഏതുഷ്ണകാലത്തും ആണിയടിച്ചു നിർത്താമെന്ന വികാരത്തോടെ നീതിക്കുവേണ്ടി പോരാടാൻ നിരവധി ഉമ്മമാർ അർധരാത്രിയിൽ കൂടി നിരത്തിലിറങ്ങാൻ തയ്യാറായിരുന്നു. സമരത്തിൻ്റെ തീക്ഷണത മനസ്സിലാക്കി ഫോർസുകളൊരു പരിധി വരെ അകലം പാലിച്ചിരുന്നു. *സഫർ പുസ